Navigation
Recent News

മനുഷ്യന് മാത്രമല്ല ചിരട്ടയ്ക്കും ഭാവി പ്രവചിക്കുകയാണ് പൂവ്വത്തൂര്‍ സതീഷ് പണിക്കര്‍.


സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത് മനുഷ്യന് മാത്രമല്ല ചിരട്ടയ്ക്കും ഭാവി പ്രവചിക്കുകയാണ് പൂവ്വത്തൂര്‍ സതീഷ് പണിക്കര്‍. 


പാഴ്വസ്തുവായി കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്ന ചിരട്ടകള്‍കൊണ്ട് നിരവധി കമനീയമായ വസ്തുക്കളാണ് സതീഷിന്റെ കരകൗശലത്തിലൂടെ പുതുജന്മമെടുക്കുന്നത്.

സുബ്രഹ്മണ്യന്റെ രൂപം, ശംഖ്, ഞാത്തിവിളക്ക്, ആന, കങ്കാരു, മൂങ്ങ, എലി തുടങ്ങി നിരവധി വസ്തുക്കളാണ് ഒരു മാസത്തിനകം നിര്‍മ്മിച്ചത്.
പൂവ്വത്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം ആചാര്യഗ്രന്ഥ ജ്യോതിഷാലയത്തില്‍ ജ്യോത്സ്യനാണ് സതീഷ് പണിക്കര്‍.

ജോലിത്തിരക്കുകള്‍ക്കിടയില്‍ രണ്ടു മണിക്കൂര്‍ സമയം കണ്ടെത്തി കരകൗശല നിര്‍മ്മാണത്തിനായി മാറ്റിവെയ്ക്കും. വീട്ടില്‍നിന്നും പുറത്തുനിന്നും ശേഖരിക്കുന്ന ചിരട്ടകളിലും മറ്റു മരക്കഷ്ണത്തിലുമാണ് വസ്തു നിര്‍മ്മാണം.
ഗ്രെയിന്റര്‍, ഏക്‌സോ ബ്ലേഡ്, പശ തുടങ്ങിയവകൊണ്ടാണ് വസ്തുക്കള്‍ രൂപകല്പന ചെയ്യുന്നത്. പൂര്‍ണ്ണരൂപത്തിലെത്തിയാല്‍ അനുയോജ്യമായ നിറങ്ങള്‍ നല്‍കും. സൂക്ഷ്മതി കൈവിടാതെയാണ് ഓരോ വസ്തുക്കളുടെയും നിര്‍മ്മാണം. ചിരട്ടയായതിനാല്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ ഏറെ നാള്‍ കേടുകൂടാതെ ഇരിക്കുമെന്നും അദ്ദേഹം പറയുന്നു.

കലാപാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ഇദ്ദേഹം ജ്യോതിഷ ബാലപാഠങ്ങള്‍, പ്രാര്‍ത്ഥനാ ധ്യാനമന്ത്രങ്ങള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഈശ്വര സമര്‍പ്പണംകൊണ്ടാണ് ഇത്തരത്തില്‍ കരകൗശല നിര്‍മ്മാണം നടത്തുവാന്‍ കഴിയുന്നതെന്ന് സതീഷ് പണിക്കര്‍ പറഞ്ഞു. മറ്റു വസ്തുക്കളുടെ നിര്‍മ്മാണപ്പുരയിലാണ് ഇദ്ദേഹം.

http://www.mathrubhumi.com/
Share
Banner

EC Thrissur

Post A Comment:

0 comments: