Navigation
Recent News

കടത്തിലായ പാവറട്ടി തിരുനാൾ


പുണ്യശ്ളോകനായ ബഹു. വറതച്ചന്‍റെ ഡയറിക്കുറിപ്പുകള്‍ ഒരു നൂറ്റാണ്ട് മുന്‍പ് പാവറട്ടിയില്‍ നിലനിന്ന് പോന്ന സാമൂഹികസംവിധാനങ്ങളിലേക്കും പളളി ചരിത്രത്തിലേക്കും വെളിച്ചം വീശുന്നവയാണ്.

പാരട്ടി ഇടവകയുടെ വികാരിയായി തന്നെ ചുമതല പ്പെടുത്തി. ചിറ്റാട്ടുകര ഇടവക വിഭജിച്ചുണ്ടായ ഇട വകയാണ്. പളളി അതി ലളിതം. പനമ്പുകൊണ്ട് മറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍പ്പുരയും. വി.യൗസേ പ്പിതാവിന്‍റെ നാമധേയത്തിലാണ് പളളി സ്ഥാപിച്ചത്. വെറും പത്തുവര്‍ഷമേ ആയിട്ടുളളൂ നിലവില്‍ വന്നിട്ട്. അതുകൊണ്ട് ബാലാരിഷ്ടതകള്‍ ഏറെ. സെമിത്തേരി കെട്ടണം. ഉറപ്പുളള പളളി മേടയുണ്ടാക്കണം. അങ്ങനെ നിരവധി ആവശ്യങ്ങള്‍. ഒട്ടു മിക്കവരും ദരിദ്രര്‍.
ഏതായാലും വി.യൗസേപ്പിതാവിന്‍റെ അനുഗ്രഹ ത്താല്‍ ഈ ഗ്രാമം ഉണരുകയാണ്. പാടങ്ങളും വെളളക്കെട്ടു കളും തോടുകളും നിറഞ്ഞ പ്രദേശത്ത് ആളനക്കം.
എല്‍ത്തുരുത്ത് കര്‍മ്മലീത്ത ഗൊവേന്തപ ട്ട ക്കാര് പാരട്ടിയില്‍ നോട്ടമിട്ടു. അല്‍പം കിഴക്കോട്ട് മാറി ഏതാനും ഏക്ര സ്ഥലം ഏര്‍പ്പാടാക്കിയിട്ടുണ്ട്. അടുത്തു തന്നെ അവര്‍ ഗൊവേന്തയും സ്കൂളുമൊക്കെ പണി യുമെന്ന് കേട്ടു. അതും ഈ പ്രദേശക്കാരുടെ സമഗ്ര വളര്‍ച്ചക്ക് കളമൊരുക്കുമെന്ന് കണ്ട് എല്ലാവിധ ഒത്താശകളും തന്‍റെ ഭാഗത്തു നിന്നുണ്ടായി.

മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വളരെ ആ വേശത്തോടെയും ആഹ്ളാദത്തോടെയുമാണ് നടത്തിയ ത്. ഇടവക ജനങ്ങളില്‍ അത്ഭുത പൂര്‍വ്വമായ കൂട്ടായ്മ. മറ്റുപല ഇടവകകളിലും ഇത്രത്തോളം കണ്ടിട്ടില്ല. അതിന്‍റെ അനുഗ്രഹവും ഇടവകക്ക് ഭാവിയില്‍ ഏറെ ഗുണം ചെ യ്യും. 



എന്നാല്‍ പെരുന്നാളും ആലവാരങ്ങളും കഴി ഞ്ഞപ്പോള്‍ കടത്തിലായി. പല അച്ചന്‍മാര്‍ക്കും കുര്‍ബാ നപ്പണം കൊടുത്തിട്ടില്ല. അവര്‍ക്കിക്കാര്യത്തില്‍ അത്ര സന്തോഷവുമില്ല. പ്രത്യേകിച്ചും താനായി ഇടപെടുമ്പോള്‍. കിട്ടുന്ന കാശു മുഴുവന്‍ പലര്‍ക്കായി വിതരണം ചെയ്യുന്ന തന്‍റെ സ്വഭാവം അവര്‍ക്കിടയില്‍ വിമര്‍ശനത്തി് ഹേതു വായി. തന്‍റെ ഈ സ്വഭാവ വ്യത്യസ്തത മൂലം അവര്‍ക്കി ടയില്‍ താന്‍ അനഭിമതനായി തീരുന്നു. ഇടവക പളളി യില്‍ നിന്ന് തനിക്ക് കിട്ടുവാനുളള പണം അടിയന്തിരമായി വേണമെന്നാവശ്യപ്പെട്ട് പളളി യോഗത്തിന് ഉടനെ കത്ത യച്ചു. അവര്‍ നൂറ് രൂപ സംഘടിപ്പിച്ചു തന്നു.
Share
Banner

EC Thrissur

Post A Comment:

0 comments: