Navigation
Recent News

പ്രാര്‍ത്ഥനയോടെ വിശുദ്ധന്റെ കൂടുതുറക്കല്‍......

പാവറട്ടി തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങായ വിശുദ്ധന്റെ കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന സമൂഹബലിക്കുശേഷമാണ് അള്‍ത്താരയിലെ വിശുദ്ധന്റെ രൂപക്കൂട് തുറന്നത്.

തുടര്‍ന്ന് വിശുദ്ധ യൗസേപ്പിതാവിന്റെയും കന്യകാമറിയത്തിന്റെയും പത്രോസ് ശ്‌ളീഹായുടെയും തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ചും പള്ളിയുടെ മുഖമണ്ഡപത്തില്‍ സ്ഥാപിച്ച രൂപക്കൂടില്‍ പ്രതിഷ്ഠിച്ചു.

തീര്‍ത്ഥകേന്ദ്രം വികാരി ഫാ. ജോസഫ് പൂവ്വത്തൂക്കാരന്‍, ഫാ. ലിജോയ് എലുവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. തുടര്‍ന്ന് പള്ളി വക വെടിക്കെട്ട് നടന്നു. മട്ടന്നൂരും 101 കലാകാരന്‍മാരും അണിനിരന്ന തിരുനടയ്ക്കല്‍മേളം ആവേശമായി. രാത്രിയില്‍ വളയെഴുന്നള്ളിപ്പുകള്‍ ദേവാലയത്തില്‍ എത്തിയതോടെ വടക്കുവിഭാഗത്തിന്റെ വെടിക്കെട്ട് നടന്നു. തിരുനാള്‍ പ്രധാന ദിവസമായ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമുതല്‍ ഒന്‍പതുവരെ തുടര്‍ച്ചയായി ദിവ്യബലി.

പത്തിനു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികനാകും. വൈകീട്ട് നാലിന് ദിവ്യബലിക്കുശേഷം വിശുദ്ധന്റെ ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രദക്ഷിണമുന്നോടിയായി ഇടവകയിലെ സിമന്റ് -പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ട് നടക്കും. രാത്രി ദിവ്യബലിക്കുശേഷം തെക്കുവിഭാഗത്തിന്റെ വെടിക്കെട്ടുമുണ്ടാകും.
Share
Banner

EC Thrissur

Post A Comment:

0 comments: